തുടർച്ചയായ തോൽവികൾക്ക് ശേഷം ഐപിഎൽ പതിനഞ്ചാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയത്തിന്റെ പാതയിൽ തിരിച്ചുയെത്തിയിരിക്കുകയാണ്. ഇന്നലെ ആവേശകരമായി നടന്ന മത്സരത്തിലായിരുന്നു കൊൽക്കത്തയ്ക്ക് വിജയം കൈവരിക്കാൻ സാധിച്ചത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിനെ ശ്രെയസ് അയ്യരും കൂട്ടരും ചേർന്ന് തോൽപ്പിക്കുകയായിരുന്നു.
തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡർസ് തോൽവി വഴങ്ങിയതിനു ശേഷമുള്ള വിജയമാണിത്. എന്നാൽ മറ്റൊരു നാടകീയമായ ഒരു സംഭവത്തിന് കൂടി ഇന്നലെ സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ സ്വന്തമാക്കിയത് 153 റൺസായിരുന്നു.
തുടക്കം അല്പം കരുതലോടെയാണ് കൊൽക്കത്ത നടത്തിയത്. മൂന്നാം ഓവറില്‍ ആശങ്ക നിറഞ്ഞ ഒരു നിമിഷവും ഉണ്ടായിരുന്നു. മൂന്നാം ഓവർ എറിഞ്ഞ ട്രെൻഡ് ബോൾട്ടിന്‍റെ ബോളിൽ ബാബ അപരാജിത്ത് മിഡ് ഓനിലേക്ക് ഷോട്ട് കളിച്ച ശേഷം അതിവേഗ സിംഗിൾ ഓടിയെടുത്തു.
ഓടിയെത്തിയ പ്രസീദ് കൃഷ്ണ അതിവേഗത്തിൽ ബോൾ പിടിച്ചെടുക്കുകയും റൺ ഔട്ട് ശ്രെമം നടത്തുകയും ചെയ്തു. എന്നാൽ താൻ എറിഞ്ഞ ബാൾ തിരികെ നടന്ന ബൗളർ ട്രെൻഡ് ബോൾട്ടിന്റെ കാലുകളിലേക്കാണ് വന്ന് പതിച്ചത്. ബോൾ പതിച്ച ബോൾട് ഒരുവേള ഗ്രൗണ്ടിൽ വീണത് രാജസ്ഥാൻ ടീമിനെ ഒട്ടാകെ ആശങ്ക ഉണ്ടാക്കി. എന്നാൽ താരത്തിന്‍റെ ബൂട്ടിലാണ് പന്ത് കൊണ്ടത് എന്നതിനാല്‍ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുകയായിരുന്നു.