ലങ്കാദഹനം പൂര്‍ണ്ണം. കാര്യവട്ടത്ത് കൂറ്റന്‍ വിജയവുമായി ഇന്ത്യ

siraj vs sri lanka

കാര്യവട്ടത്ത് നടന്ന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ലങ്കക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഇന്ത്യയുടെ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 73 ന് അവസാനിച്ചു. 318 റണ്‍സ് വിജയത്തോടെ പരമ്പര വൈറ്റ് വാഷ് ചെയ്തു.

വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയെ മുഹമദ്ദ് സിറാജ് വരിഞ്ഞു മുറുക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 39 ന് 5 എന്ന നിലയിലായിരുന്നു ശ്രീലങ്ക. 4 വിക്കറ്റുമായി സിറാജും 1 വിക്കറ്റെടുത്ത ഷമിയുമാണ് ശ്രീലങ്കന്‍ ടോപ്പ് ഓഡറിനെ തകര്‍ത്തത്.

പവര്‍പ്ലേക്ക് ശേഷം ഒരു റണ്ണൗട്ടിലൂടെ സിറാജ് വീണ്ടും എത്തി. ഷനകയുടെ (11) പോരാട്ടം കുല്‍ദീപ് യാദവിന്‍റെ മുന്നില്‍ അവസാനിച്ചു. പിന്നാലെ ഷമി വല്ലലേഗയെ (3) മടക്കി. കുമാരയെ (9) മടക്കി കുല്‍ദീപ് ഇന്ത്യയെ വിജയിപ്പിച്ചു. പരിക്കേറ്റ ബന്ദാര ബാറ്റിംഗിനിറങ്ങിയില്ലാ.

vk vs sl

നേരത്തെ സൂപ്പർതാരം വിരാട് കോഹ്ലിയും ശുഭ്മൻ ഗില്ലും സെഞ്ചറികളുമായി നിറഞ്ഞാടിയ മത്സരത്തിൽ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 390 റൺസ്! വൺഡൗണായി ഇറങ്ങി തകർപ്പൻ സെഞ്ചറിയുമായി പുറത്താകാതെ നിന്ന മുൻ ക്യാപ്റ്റൻ കൂടിയായ വിരാട് കോഹ്ലി (110 പന്തിൽ 166*), ശുഭ്മൻ ഗിൽ (97 പന്തിൽ 116) എന്നിവരാണ് ഇന്ത്യക്കായി കൂറ്റൻ സ്കോർ സമ്മാനിച്ചത്

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
Scroll to Top