ഹർദിക്കിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. പഞ്ചാബിനെതിരായ വിജയത്തിന് ശേഷവും മുട്ടൻ പണി.

hardik mi 2024

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യയ്ക്ക് മേൽ പിഴ ചുമത്തി ബിസിസിഐ. ഐപിഎല്ലിന്റെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചു എന്നതിന്റെ പേരിലാണ് ഹർദിക് പാണ്ഡ്യക്ക് മേൽ പിഴ ചുമത്തിയിരിക്കുന്നത്.

മത്സരത്തിൽ സ്ലോ ഓവർ റൈറ്റ് മെയിന്റയിൻ ചെയ്തതിനാണ് ഹർദിക്കിന് വമ്പൻ പിഴ ബിസിസിഐ നൽകിയത്. 12 ലക്ഷം രൂപയാണ് ഹർദിക്കിന് പിഴയായി നൽകേണ്ടത്. ഇതേ സംബന്ധിച്ചുള്ള പ്രസ്താവനയും ബിസിസിഐ പുറത്തു വിട്ടിട്ടുണ്ട്. പഞ്ചാബിന്റെ മുംബൈയ്ക്കെതിരായ മത്സരത്തിന് തൊട്ടു പിന്നാലെ ആയിരുന്നു ഹർദിക്കിന് പിഴ ചുമത്തിയത്.

“മുംബൈ ഇന്ത്യൻസ് നായകൻ ഹർദിക് പാണ്ഡ്യയ്ക്ക് സ്ലോ ഓവർ റേറ്റിന്റെ പേരിൽ പിഴ ചുമത്തുകയാണ്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈയുടെ പഞ്ചാബിനെതിരെ നടന്ന മത്സരത്തിനിടെയാണ് സ്ലോ ഓവർ റേറ്റ് ഉണ്ടായത്. ഏപ്രിൽ 18ന് മുള്ളൻപൂരിൽ നടന്ന മത്സരത്തിലാണ് ഇത്തരം ഒരു ലംഘനം ഉണ്ടായത്.”- ബിസിസിഐ പറഞ്ഞു

“സ്ലോ ഓവർ റേറ്റിന്റെ പേരിലുള്ള മുംബൈയുടെ ഈ സീസണിലെ ആദ്യ നിയമലംഘനമാണ് ഇത്. അതുകൊണ്ടാണ് 12 ലക്ഷം രൂപ പാണ്ഡ്യയ്ക്ക് പിഴ ചുമത്തിയത്.”- ബിസിസിഐ കുറിപ്പിൽ കൂട്ടിച്ചേർത്തു.

പഞ്ചാബിനെതിരായ മത്സരത്തിൽ ഇത്തരത്തിൽ ഓവർ റേറ്റിൽ വന്ന കുറവ് മുംബൈയുടെ വിജയത്തെ പോലും സ്വാധീനിച്ചിരുന്നു. മത്സരത്തിന്റെ നിർണായക സമയത്ത് കേവലം 4 ഫീൽഡർമാരെ മാത്രമാണ് 30 വാര സർക്കിളിന് പുറത്തു നിർത്താൻ മുംബൈയ്ക്ക് സാധിച്ചത്. അവസാന 2 ഓവറുകളിൽ ഇത് മുംബൈയെ വലിയ രീതിയിൽ ബാധിക്കും എന്ന പ്രതീക്ഷ വന്നിരുന്നു.

See also  വിൻഡീസിനായി 4ആം നമ്പറിലാണ് ഞാൻ ഇറങ്ങുന്നത്. രാജസ്ഥാനായും ഇറങ്ങാൻ തയാർ. പവൽ പറയുന്നു.

എന്നാൽ മുംബൈയുടെ ബോളർമാർ അവസാന സമയങ്ങളിൽ മികവ് പുലർത്തിയത് ടീമിന് വലിയ ആശ്വാസമായി. മത്സരത്തിന്റെ അവസാന 2 ഓവറുകളിൽ 23 റൺസായിരുന്നു പഞ്ചാബിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഈ സമയത്ത് 4 ഫീൽഡർമാരെ മാത്രമേ 30 വാര സർക്കിളിന് പുറത്ത് മുംബൈയ്ക്ക് നിർത്താൻ സാധിക്കുമായിരുന്നുള്ളൂ.

മത്സരത്തിന്റെ പത്തൊമ്പതാം ഓവർ എറിഞ്ഞ ഹർദിക് പാണ്ഡ്യ ആദ്യ 3 പന്തുകളിൽ കേവലം 4 റൺസ് മാത്രമായിരുന്നു വിട്ടു നൽകിയത്. മാത്രമല്ല നാലാം പന്തിൽ അപകടകാരിയായ ഹർപ്രിറ്റ് ബ്രാറിന്റെ വിക്കറ്റ് സ്വന്തമാക്കാനും ഹർദ്ദിക്കിന് സാധിച്ചു.

ശേഷം പതിനൊന്നാമനായി ക്രീസിലെത്തിയ റബാഡ ആദ്യ പന്തിൽ തന്നെ ഹർദിക്കിനെതിരെ സിക്സർ നേടിയിരുന്നു. അങ്ങനെയാണ് പഞ്ചാബിന്റെ വിജയലക്ഷ്യം അവസാന ഓവറിൽ 12 റൺസായി മാറിയത്. അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ റബാഡയെ പുറത്താക്കി മുംബൈ മത്സരത്തിൽ വിജയം നേടുകയായിരുന്നു. മത്സരത്തിൽ 9 റൺസിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

Scroll to Top