ഞാനായിരുന്നു ക്യാപ്റ്റന്‍ ആകേണ്ടിയിരുന്നത്. എവിടെ നിന്നോ മഹി ടീമിന്‍റെ നായകനായി

yuvi and dhoni

2007 ലെ പ്രഥമ ടി20 ലോകകപ്പില്‍ എല്ലാവരെയും അമ്പരപ്പിച്ച് കിരീടം നേടിയ ടീമാണ് ഇന്ത്യ. അന്ന് ധോണിയുടെ കീഴില്‍ യുവതാരങ്ങളുമായി പോയ ഇന്ത്യ ഫൈനലില്‍ പാക്കിസ്ഥാനെ കീഴടക്കിയാണ് കിരീടം നേടിയത്. ഇപ്പോഴിതാ അന്ന് ടീമിനെ നയിക്കേണ്ടിയിരുന്നത് താനാണ് എന്ന് പറയുകയാണ് യുവരാജ് സിങ്ങ്. ഗ്രേഗ് ചാപ്പലിന്‍റെ വിവാദകാലത്ത് സഹതാരങ്ങളെ പിന്തുണച്ചതുകൊണ്ടാണ് ക്യാപ്റ്റന്‍സി തനിക്ക് നഷ്ടമായത് എന്നാണ് യുവി കരുതുന്നത്.

” അന്ന് ഞാനായിരുന്നു ക്യാപ്റ്റന്‍ ആകേണ്ടിയിരുന്നത്. ആ സമയത്താണ് ഗ്രേഗ് ചാപ്പല്‍ സംഭവം നടക്കുന്നത്. ചാപ്പലോ സച്ചിനോ എന്ന നിലയില്‍ അത് മാറിയിരുന്നു.  ഞാൻ എന്റെ സഹതാരത്തെ പിന്തുണച്ച ഒരേയൊരു കളിക്കാരൻ ഞാനായിരിക്കാം. ബിസിസിഐയിലെ ചില ഉദ്യോഗസ്ഥർക്ക് അത് ഇഷ്ടപ്പെട്ടില്ല. ആര് തന്നെ ക്യാപ്റ്റനായാലും ഞാനൊരിക്കലും ആ സ്ഥാനത്തുണ്ടാകില്ലെന്ന് അവർ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.”

yuvraj dhoni 2007 getty 1623377233253 1623377238831

” എന്നാൽ അത് എത്രത്തോളം ശരിയാണെന്ന് എനിക്ക് ഉറപ്പില്ല. പെട്ടെന്ന് എന്നെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി. സെവാഗ് അന്ന് ടീമിലുണ്ടായിരുന്നില്ല. അങ്ങനെ എവിടെ നിന്നോ മഹി (എം.എസ് ധോനി) 2007-ലെ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായി. ഞാൻ കരുതിയത് ഞാൻ ടീമിന്റെ ക്യാപ്റ്റനാകുമെന്നായിരുന്നു. ” സഞ്ജയ് മഞ്ജരേക്കറുമുള്ള അഭിമുഖത്തില്‍ യുവരാജ് പറഞ്ഞു.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
ms dhoni

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായ യുവരാജിന് ഒരിക്കലും ദേശിയ ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ലാ. ധോണിയുടെ കീഴില്‍ നേടിയ 2007, 2011 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നായക സ്ഥാനം നഷ്ടപ്പെട്ടതില്‍ തനിക്ക് ഖേദമില്ലെന്നും മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.

59412

“വിരവായിരുന്നു (വീരേന്ദർ സെവാഗ്) സീനിയര്‍, പക്ഷേ അദ്ദേഹം ഇംഗ്ലണ്ട് പര്യടനത്തിൽ ഉണ്ടായിരുന്നില്ല. രാഹുൽ (ദ്രാവിഡ്) ക്യാപ്റ്റനായിരുന്നപ്പോൾ ഞാൻ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. അതിനാൽ, ഞാൻ ക്യാപ്റ്റൻ ആകേണ്ടതായിരുന്നു. വ്യക്തമായും, ഇത് എനിക്ക് എതിരായ ഒരു തീരുമാനമായിരുന്നു, പക്ഷേ അതിൽ എനിക്ക് ഖേദമില്ല. ഇന്ന്, അതേ കാര്യം സംഭവിച്ചാൽ, ഞാൻ എന്റെ സഹതാരത്തെ പിന്തുണയ്ക്കും, ”യുവരാജ് പറഞ്ഞു.

Scroll to Top