ബ്രിസ്ബേനിൽ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയതിന്‍റെ ഞെട്ടലില്‍ നിന്നും ഓസീസ് ക്രിക്കറ്റ് ടീം കോച്ച് ജസ്റ്റിൻ ലാംഗർ ഇതുവരെ മുക്തമായിട്ടില്ല. അത് തെളിയിക്കുന്നതായിരുന്നു മുന്‍ ഓസീസ് താരമായിരുന്നു ലാംഗറുടെ മത്സര ശേഷമുള്ള വാക്കുകള്‍. ഇന്ത്യയെ ഒരിക്കലും ഒരുകാലത്തും കുറച്ചുകാണരുതെന്നും അർഹിച്ച അവർ വവിജയമാണ് കഷ്ടപ്പെട്ട് സ്വന്തമാക്കിയതെന്നും ലാംഗർ തുറന്ന് പറഞ്ഞു.
അവിസ്മരണീയമായ ഒരു പരമ്പരയാണ് ഇഇപ്പോൾ ഇവിടെ അവസാനിച്ചത് . ഏറ്റവും അവസാനം ഒരു ജേതാവും പരാജിതനുമുണ്ടാകും. പക്ഷേ ഇന്നത്തെ വിജയി ടെസ്റ്റ് ക്രിക്കറ്റാണ്. വിജയത്തിൽ ഇന്ത്യ എല്ലാ ക്രഡിറ്റും അർഹിക്കുന്നു. അവർ തകർപ്പൻ പ്രകടനമായിരുന്നു നടത്തിയത്. ഞങ്ങൾക്ക് ഇതിൽ നിന്നും പാഠങ്ങൾ ഒരുപാട് ഉഉൾകൊള്ളാനുണ്ട്.
ഒന്നു വെറുതെകിട്ടില്ലെന്ന പാഠമാണ് ആദ്യത്തേത്. രണ്ടാമത്തേത് ഒരിക്കലും ഒരുകാലത്തും ഇന്ത്യക്കാരെ കുറച്ചുകാണരുതെന്നാണ് കോച്ച് മത്സര ശേഷം അഭിപ്രായം വ്യക്തമാക്കി .
പ്രമുഖ താരങ്ങളുടെ അഭാവത്തിലും പരമ്പര ജയിച്ച ടീം ഇന്ത്യയെ കുറിച്ചും ഓസീസ് കോച്ച് വാചാലനായി .
“ഇന്ത്യ മികച്ച പ്രകടനമാണ്
കാഴ്ചവെച്ചത് .അവർ ശക്തമായി പോരാടി . ഒരിക്കലും ഇന്ത്യക്കാരെ കുറച്ചുകാണരുത് . 1.5 ബില്യൺ ഇന്ത്യക്കാരുണ്ട്. അതുകൊണ്ട് തന്നെ ഫൈനല്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കുന്നവരൊക്കെയും വലിയ കടമ്പകൾ കടന്നാകും വന്നിട്ടുണ്ടാകുക” -ലാംഗർ മത്സരശേഷം പ്രതികരിച്ചു.
നേരത്തെ ഗാബ ക്രിക്കറ്റ് ടെസ്റ്റ് വിജയിച്ചതോടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പരയാണ് ജയിച്ചത്. നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി നാട്ടിലേക്ക് മടങ്ങുന്നത്. ബ്രിസ്‌ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ സ്വന്തം പേരിലാക്കി. 32 വർഷത്തെ ഗാബ്ബയിലെ ഓസീസ് അപരാജിത കുതിപ്പാണ് ഇന്ത്യ ഒടുവിൽ തകർത്തത് .