ഇത് താരങ്ങളുടെ മനോവീര്യത്തെ ബാധിക്കും. സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിച്ച് മുന്‍ താരം

KL AND DHAWAN

ഇന്ത്യയുടെ വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ അവസാന നിമിഷത്തില്‍ വമ്പന്‍ മാറ്റമാണ് നടത്തിയത്. പരിക്കില്‍ നിന്നും മുക്തി നേടി കെല്‍ രാഹുല്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍, ക്യാപ്റ്റന്‍ സ്ഥാനവും ഏല്‍പ്പിച്ചു.

ആദ്യം സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ശിഖാര്‍ ധവാനെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ കെല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ശിഖാര്‍ ധവാന് വൈസ് ക്യാപ്റ്റനാകേണ്ടി വന്നു. സെലക്ഷൻ കമ്മിറ്റിയുടെ ഈ തീരുമാനത്തിൽ മുൻ ഇന്ത്യൻ സെലക്ടർ സബ കരീം വിമര്‍ശനം ഉന്നയിച്ചു

“കെഎൽ രാഹുൽ ഒരു പ്ലയറായി മാത്രമേ പരമ്പര കളിക്കേണ്ടതായിരുന്നു, അദ്ദേഹത്തെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കുന്നത് അത്ര പ്രധാനമല്ല. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വരുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഡെലിവർ ചെയ്ത ടീമിലെ മുതിർന്ന താരമാണ് ശിഖർ ധവാൻ. ക്യാപ്റ്റനെന്ന നിലയിൽ പ്രഖ്യാപനം നടത്തിക്കഴിഞ്ഞാൽ നിങ്ങൾ അദ്ദേഹത്തിന് പ്രാധാന്യം നൽകണം, ”കരീമിനെ ഉദ്ധരിച്ച് ഇന്ത്യ ന്യൂസ് സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്തു.

kl rahul practice

” വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ശിഖർ മികച്ച രീതിയിൽ ടീമിനെ നയിച്ചു. ബാറ്റിംഗിലും മോശമായിരുന്നില്ലാ. ഒരു പറ്റം യുവതാരങ്ങൾക്കൊപ്പം ഇന്ത്യ പരമ്പര വൈറ്റ് വാഷ് ചെയ്തു. അവരിൽ പലരും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഫീൽഡ് സജ്ജീകരണമായാലും തന്ത്രങ്ങളായാലും ധവാൻ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു. ലീഡറെന്ന നിലയിൽ അദ്ദേഹം യുവാക്കളെ പ്രചോദിപ്പിച്ചു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also -  ആദ്യ ട്വന്റി20യിൽ സഞ്ജുവിന് പകരം റിഷഭ് പന്ത് ടീമിൽ ? ഗംഭീറിന്റെ കണക്കുകൂട്ടലുകൾ ഇങ്ങനെ.
Shikhar Dhawan

സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ശിഖർ ധവാൻ, എന്നാൽ ഇപ്പോൾ ഒരു പ്ലെയര്‍ എന്ന നിലയിലായിരിക്കും ധവാന്‍ കളിക്കുക. “ക്യാപ്റ്റൻസി പ്രവണതയിലെ മാറ്റം വിചിത്രമാണ്. ഇത്തരം തീരുമാനങ്ങൾ വളരെ കരുതലോടെയാണ് എടുക്കേണ്ടത്. നിങ്ങൾ ടീം സ്പിരിറ്റ് കെട്ടിപ്പടുക്കേണ്ടതുണ്ട്. ഒരു ക്യാപ്റ്റൻ വരാനിരിക്കുന്ന മത്സരങ്ങൾക്കായുള്ള തന്റെ പദ്ധതികളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നു, തുടർന്ന് നിങ്ങൾ പെട്ടെന്ന് ഒരു മാറ്റം വരുത്തുന്നു. അത് ക്രിക്കറ്റ് താരത്തിന്റെ മനോവീര്യത്തെ ബാധിക്കുന്നു. ” അദ്ദേഹം പറഞ്ഞു നിര്‍ത്തി.

Scroll to Top