ഒടുവില്‍ ആന്‍ഡേഴ്സണ്‍ പറഞ്ഞു. ടോപ്പ് ഓഡറിനെതിരെ പന്തെറിയാന്‍ എളുപ്പം. വാലറ്റമാണ് പണി

Picsart 22 07 03 09 48 51 763 scaled

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്‌ക്കെതിരെ വീണ്ടും ഷെഡ്യൂൾ ചെയ്ത അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ അനാവശ്യ റെക്കോർഡ് സ്റ്റുവർട്ട് ബ്രോഡ് വഴങ്ങിയിരുന്നു. ഒരോവറില്‍ 35 റണ്‍സാണ് പിറന്നത്. ജസ്പ്രീത് ബുംറ 4 ഫോറും 2 സിക്സും അടിച്ചപ്പോള്‍ 6 റണ്‍സ് എക്സ്ട്രായും ബ്രോഡ് കൊടുത്തു. അവസാന ബോളില്‍ സിംഗിള്‍ എടുത്ത് പത്താം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ജസ്പ്രീത് ബുംറ റെക്കോഡ് സൃഷ്ടിച്ചു.

അനാവശ്യ റെക്കോഡ് വഴങ്ങിയ സ്റ്റുവര്‍ട്ട് ബ്രോഡിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സഹതാരമായ ആന്‍ഡേഴ്സണ്‍. ജസ്പ്രീത് ബുംറയുടെ ബൗണ്ടറികളില്‍ ചിലത് എഡ്ജായിരുന്നു എന്ന് വെറ്ററന്‍ താരം ചൂണ്ടികാട്ടി.

bumrah 35 runs

“ഇത് വളരെ നിർഭാഗ്യകരമാണ്. ധാരാളം ടോപ്പ് എഡ്ജുകളും രണ്ട് നല്ല ഷോട്ടുകളും ഉണ്ട്, ബെൻ ആഗ്രഹിച്ച പ്ലാൻ അതായിരുന്നു. ബ്രോഡി അത് പ്രകാരം ചെയ്തു. ഭാഗ്യം സ്റ്റുവർട്ടിനൊപ്പം നിന്നെങ്കില്‍ ആ എഡ്ജുകള്‍ ഫീല്‍ഡറുടെ കൈകളില്‍ എത്തിയാനേ. അത് എടുത്താൽ ആരും ഓവറിനെക്കുറിച്ച് സംസാരിക്കില്ല,” ജെയിംസ് ആൻഡേഴ്സൺ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

342030

വാലറ്റക്കാര്‍ക്കെതിരെ ബൗൾ ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ജയിംസ് ആന്‍ഡേഴ്സണ്‍ വെളിപ്പെടുത്തി, മുഹമ്മദ് സിറാജ് സിക്സടിക്കാന്‍ ശ്രമിച്ച കാര്യവും വെറ്ററന്‍ താരം പറഞ്ഞു.

Read Also -  "എനിക്ക് ഇഷാനുമായി മത്സരമില്ല, ഞാൻ എന്നോട് തന്നെയാണ് മത്സരിക്കുന്നത് "- ലോകകപ്പ് റേസിനെപ്പറ്റി സഞ്ജു.
FWp7FqQXkAQg7SR

“ചിലപ്പോൾ ടോപ്പ് ഓർഡർ ബാറ്റുകളിൽ പന്തെറിയുന്നത് എളുപ്പമായിരിക്കും, സത്യം പറഞ്ഞാൽ. സിറാജിനെതിരെയുള്ള ചില പന്തുകൾ ഞാൻ ഓർക്കുന്നു: ഗ്രൗണ്ടിന് പുറത്തേക്ക് രണ്ട് പന്തുകൾ സിക്സ് അടിക്കാൻ അവന്‍ ശ്രമിച്ചു, അടുത്തത് മികച്ച ഫോർവേഡ് ഡിഫൻസ് കളിച്ചു. അവർക്കെതിരെ ഒരു താളം കണ്ടെത്താന്‍, നിങ്ങളുടെ മികച്ച പന്ത് പുറത്തെടുക്കേണ്ടി വരും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വാലറ്റത്ത് നിന്ന് റണ്‍സുകള്‍ ഇന്ത്യക്ക് ധാരാളം ലഭിക്കുന്നുണ്ട്. ഈ മത്സരത്തില്‍ അവസാന മൂന്നു പേരില്‍ നിന്നു 49 റണ്‍സാണ് ഇന്ത്യക്ക് ലഭിച്ചത്.

Scroll to Top