പേസ് ബോളര്‍മാര്‍ അടികൊണ്ട് വലഞ്ഞപ്പോള്‍ വിശ്വാസമര്‍പ്പിച്ചത് ദീപക്ക് ഹൂഡയെ. ആദ്യ പന്തില്‍ തന്നെ വിക്കറ്റ്

deepak hooda wicket and catch vs west indies

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടമായി ബോളിംഗിനിറങ്ങേണ്ടി വന്നു. ബാറ്റിംഗ് ചെയ്യാനുളള നിക്കോളസ് പൂരന്‍റെ തീരുമാനം ശരിവച്ച് കെയ്ല്‍ മയേഴ്സും ഷായി ഹോപ്പും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 9 ഓവറില്‍ 65 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

അനായാസം ഇരുവരും ബാറ്റ് ചെയ്തപ്പോള്‍ ഇന്ത്യന്‍ ബോളര്‍മാര്‍ യഥേഷ്ടം അടി വാങ്ങി. കെയ്ല്‍ മയേഴ്സായിരുന്നു കൂടുതല്‍ അപകടകാരി. 23 പന്തില്‍ 6 ഫോറും 1 സിക്സും അടക്കം 39 റണ്‍സാണ് നേടിയത്. ദീപക്ക് ഹൂഡയാണ് മയേഴ്സിന്‍റെ വിക്കറ്റ് നേടിയത്.

343140

ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ അടികൊണ്ട് വലഞ്ഞപ്പോള്‍ പാര്‍ട്ട്ടൈം ബോളറായ ദീപക്ക് ഹൂഡക്ക്, ക്യാപ്റ്റന്‍ ശിഖാര്‍ ധവാന്‍ പന്തേല്‍പ്പിക്കുകയായിരുന്നു. താന്‍ എറിഞ്ഞ പത്താം ഓവറിലെ ആദ്യ പന്തില്‍ തന്നെ ദീപക്ക് ഹൂഡ ബ്രേക്ക് ത്രൂ നല്‍കി. സ്വന്തം പന്തില്‍ ഹൂഡ തന്നെ ക്യാച്ച് നേടിയാണ് പുറത്താക്കിയത്.

West Indies (Playing XI): Shai Hope(w), Brandon King, Shamarh Brooks, Kyle Mayers, Nicholas Pooran(c), Rovman Powell, Akeal Hosein, Romario Shepherd, Alzarri Joseph, Jayden Seales, Hayden Walsh

See also  സേവാഗും യുവിയുമല്ല, ഇന്ത്യയുടെ എക്കാലത്തെയും സിക്സർ വീരൻ അവനാണ്. ദ്രാവിഡ് പറയുന്നു.

India (Playing XI): Shikhar Dhawan(c), Shubman Gill, Shreyas Iyer, Suryakumar Yadav, Sanju Samson(w), Deepak Hooda, Axar Patel, Shardul Thakur, Mohammed Siraj, Yuzvendra Chahal, Avesh Khan

Scroll to Top