ഒരേ കണക്ക്. രണ്ട് തീരുമാനങ്ങള്‍. ചോദ്യം ചെയ്ത് ആകാശ് ചോപ്ര

MKnTr

വെസ്റ്റ് ഇൻഡീസിനെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരം ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കിയിരുന്നു. ഈ മാസം ആദ്യം ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 14 ഉം 27 ഉം റൺസ് മാത്രമാണ് പൂജാര സ്കോര്‍ ചെയ്തത്. പൂജാരയെ പുറത്താക്കിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്ത ചോദ്യം ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. പൂജാരയുടെയും വിരാട് കോഹ്‌ലിയുടെയും കണക്കുകള്‍ ചൂണ്ടികാട്ടിയാണ് ആകാശ് ചോപ്ര എത്തിയിരിക്കുന്നത്.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച ചോപ്ര, 2020 മുതലുള്ള ഇരുവരുടേയും ബാറ്റിംഗ് ശരാശരി കാണിച്ചു. ഈ കാലയളവിൽ പൂജാരയുടെയും കോഹ്‌ലിയുടെയും ഒരേ ബാറ്റിംഗ് ശരാശരി 29.69 ആണ്. പൂജാര 28 മത്സരങ്ങളിൽ നിന്ന് 1455 റൺസ് നേടിയപ്പോൾ കോഹ്‌ലി 25 മത്സരങ്ങളിൽ നിന്ന് 1277 റൺസാണ് നേടിയത്.

ezgif 4 cbb177164c

“ഇപ്പോൾ പൂജാര ഇല്ല, അത് ശരിയായ തീരുമാനമായിരുന്നോ (ടീമില്‍ നിന്നും ഒഴിവാക്കിയത്) എന്നതാണ് ചോദ്യം? ഞാൻ ഒരു അഭിപ്രായം പറയാൻ പോകുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ കുറച്ച് ഇന്ത്യൻ ബാറ്റർമാരെ മാത്രമാണ് ഞാൻ കാണിക്കാൻ പോകുന്നത്. രോഹിത് ശർമ്മ. 18 മത്സരങ്ങളിൽ നിന്ന് 43 ശരാശരിയോടെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുണ്ട്. ശുഭ്മാൻ ഗില്ലിന് 16 മത്സരങ്ങളിൽ നിന്ന് 32 ഉം കെ.എൽ രാഹുലിന് 11 മത്സരങ്ങളിൽ നിന്ന് 30 ഉം ആണ്. “

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

“പൂജാരയ്ക്ക് 28 മത്സരങ്ങളിൽ നിന്ന് 29 ശരാശരിയുണ്ട്. അതേ കാലയളവിൽ കോഹ്‌ലിക്കും ഈ ശരാശരി തന്നെയുണ്ട്. പൂജാരയേക്കാൾ മൂന്ന് മത്സരങ്ങൾ കുറവാണ് കോഹ്‌ലി കളിച്ചത് എന്നതാണ് വ്യത്യാസം. 20 മത്സരങ്ങൾ കളിച്ചിട്ടുള്ള അജിങ്ക്യ രഹാനെയാണ് ഈ പട്ടികയിലെ ഏറ്റവും മോശം ശരാശരി, അതായത് 26.50,” അദ്ദേഹം പറഞ്ഞു.

രഹാനയെപ്പോലെ പൂജാരയും ടീമില്‍ തിരിച്ചെത്താന്‍ നോക്കണമെന്ന് ആകാശ് ചോപ്ര പറഞ്ഞു. എന്നാല്‍ പുതിയ സീസണില്‍ യുവതാരങ്ങളോടൊപ്പം ഇന്ത്യ പോകും എന്നതിനാല്‍ ഇത് എളുപ്പമാവില്ലാ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Scroll to Top