അരങ്ങേറ്റത്തിലെ ആദ്യ ഓവര്‍ ചരിത്രത്തിലേക്ക്. തകര്‍പ്പന്‍ പ്രകടനവുമായി അര്‍ഷദീപ് സിങ്ങ്

FXE5TsnWQAEYNID

സതാംപ്ടണിലെ റോസ് ബൗളിൽ നടന്ന ആദ്യ ടി20 ഇന്റർനാഷണൽ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ അന്താരാഷ്ട്ര അരങ്ങേറ്റത്തിനിടെ ടീം ഇന്ത്യയുടെ ഇടങ്കയ്യൻ പേസ് ബൗളർ അർഷ്ദീപ് സിംഗ് റെക്കോർഡ് ബുക്കുകളിൽ ഇടം നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കയ്യില്‍ നിന്നുമാണ് അര്‍ഷദീപ് സിങ്ങ് ഇന്ത്യന്‍ ക്യാപ് അണിഞ്ഞത്. 23 കാരനായ അർഷ്ദീപ്, ഇന്ത്യക്കായി ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന 99-ാമത്തെ ഇന്ത്യൻ കളിക്കാരനായി.

ദക്ഷിണാഫ്രിക്ക, അയർലൻഡ് ടി20 ഐകൾക്കുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അർഷ്ദീപ്, പക്ഷേ ഏഴ് മത്സരങ്ങളിലും താരത്തിനു അവസരം ലഭിച്ചിരുന്നില്ലാ. ബർമിംഗ്ഹാമിൽ നടന്ന അഞ്ചാം ടെസ്റ്റിന് ശേഷം ഇന്ത്യൻ സെലക്ടർമാർ ജസ്പ്രീത് ബുംറയ്ക്ക് ആദ്യ ടി 20 യില്‍ വിശ്രമം നൽകിയതിനാലാണ് പഞ്ചാബ് പേസറിന് അവസരം ലഭിച്ചത്.

arshadeep

തന്‍റെ ആദ്യ ഓവര്‍ എറിഞ്ഞത് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിക്കെതിരെയാണ്. നാലാം പന്തിൽ റോയ് രണ്ട് റൺസ് എടുത്തെങ്കിലും ലെഗ് ബൈയായി ആയിരുന്നു. അവസാന പന്തില്‍ എല്‍ബി അപ്പീല്‍ ഉയര്‍ന്നെങ്കിലും അംപയര്‍ നിരസിച്ചു. അരങ്ങേറ്റത്തിൽ തന്നെ അർഷ്ദീപ് മെയ്ഡൻ ഓവർ പൂർത്തിയാക്കി.

See also  "രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി പോരാ. അവന്‍റെ ബോളര്‍മാരാണ് മത്സരം ജയിപ്പിച്ചത്. വിമര്‍ശനവുമായി മുന്‍ താരം.

കന്നി ടി20 അരങ്ങേറ്റ ഓവർ മെയ്ഡനാക്കുന നാലമത്തെ ഇന്ത്യൻ ബൗളറായി അർഷ്ദീപ് മാറി. അജിത് അഗാര്‍ക്കര്‍, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചട്ടുള്ളത്. മത്സരത്തില്‍ വാലറ്റത്തെ പറഞ്ഞു വിട്ടത് അര്‍ഷദീപായിരുന്നു. 3.3 ഓവറില്‍ 18 റണ്‍സ് വഴങ്ങി മാത്രമാണ് അര്‍ഷദീപ് 2 വിക്കറ്റ് എടുത്തത്. പരമ്പരയിലെ അടുത്ത മത്സരം ജൂലൈ 9 ന് നടക്കും.

Scroll to Top