മിന്നൽ വേഗത്തിൽ ധോണിയുടെ സ്റ്റമ്പിങ്. വീണ്ടും ആരാധകരെ ഞെട്ടിച്ച് “ഫാസ്റ്റ് ഹാൻഡ്‌സ്”.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ വീണ്ടും ഒരു സൂപ്പർ സ്റ്റമ്പിങ്ങുമായി വെറ്ററൻ താരം മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ അപകടകാരിയായ ഫിൽ സോൾട്ടിനെ പുറത്താക്കാനാണ് ധോണി ഒരു വെടിക്കെട്ട് സ്റ്റമ്പിങ് നടത്തിയത്.

ആദ്യ മത്സരത്തിൽ മുംബൈ നായകൻ സൂര്യകുമാർ യാദവിനെ ഒരു കിടിലൻ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കാൻ ധോണിയ്ക്ക് സാധിച്ചിരുന്നു. ഇതിനുശേഷം വീണ്ടും ഒരു ഫാസ്റ്റ് ഹാൻഡ് പ്രകടനത്തിലൂടെ ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് ധോണി.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന്റെ അഞ്ചാം ഓവറിലാണ് ധോണിയുടെ ഈ സ്റ്റമ്പിങ് പിറന്നത്. മത്സരത്തിന്റെ അഞ്ചാം ഓവർ എറിഞ്ഞത് നൂർ അഹമദായിരുന്നു. അഹമദിന്റെ ആദ്യ 5 പന്തുകൾ കൃത്യമായി പ്രതിരോധിക്കാൻ ബാംഗ്ലൂർ ബാറ്റർമാരായ കോഹ്ലിയ്ക്കും സോൾട്ടിനും സാധിച്ചു.

എന്നാൽ അവസാന പന്തിൽ സോൾട്ട് ഒരു ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും ബോൾ ധോണിയുടെ കൈകളിൽ എത്തുകയായിരുന്നു. ഈ സമയത്ത് അതിവേഗത്തിൽ സ്റ്റമ്പ് പിഴുതെറിയാൻ ധോണിയ്ക്ക് സാധിച്ചു. പ്രഥമ ദൃഷ്ടിയിൽ ഇത് ഔട്ടാണോ എന്ന സംശയങ്ങൾ ആരാധകർക്ക് ഉണ്ടായിരുന്നു.

എന്നാൽ അമ്പയർ റിപ്ലൈ പരിശോധിച്ചപ്പോഴാണ് ഇത് ഔട്ടാണ് എന്ന ബോധ്യപ്പെട്ടത്. സോൾട്ട് തന്റെ കാലുയർത്തി ക്രീസിലേക്ക് വെക്കാൻ ശ്രമിക്കുന്നതിനു തൊട്ടുമുൻപായിരുന്നു ധോണി ബെയിൽ തെറിപ്പിച്ചത്. ഇതോടെ മത്സരത്തിലെ ആദ്യ വിക്കറ്റ് ചെന്നൈയ്ക്ക് ലഭിച്ചു. ബാംഗ്ലൂരിന് മികച്ച തുടക്കം തന്നെയായിരുന്നു സോൾട്ട് നൽകിയത്. 16 പന്തുകളിൽ 32 റൺസ് നേടിയാണ് ഫിൽ സോൾട്ട് പുറത്തായത്. 5 ബൗണ്ടറികളും ഒരു സിക്സറുമാണ് സോൾട്ടിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ചെന്നൈ ടീമിലെ ധോണിയുടെ സ്ഥാനത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയാണ് ആദ്യ രണ്ടു മത്സരത്തിൽ താരം നൽകിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ, ബാംഗ്ലൂർ ടീമിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇര ടീമുകളിലും ഓരോ മാറ്റങ്ങളാണുള്ളത്. ചെന്നൈ ടീമിലേക്ക് സൂപ്പർ പേസർ പതിരാന തിരിച്ചുവന്നിരിക്കുന്നു എന്നതാണ് വലിയ മാറ്റം. ബാംഗ്ലൂരിലേക്ക് വെറ്ററൻ താരം ഭുവനേശ്വർ കുമാർ തിരികെ എത്തിയിട്ടുണ്ട്. ചെന്നൈയിലെ സ്പിന്നിന് അനുകൂലമായ പിച്ചിൽ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ബാംഗ്ലൂരിന് ലഭിച്ചിരിക്കുന്നത്. ഇതു മുതലാക്കി വലിയ സ്കോർ സ്വന്തമാക്കുക എന്നതാണ് ബാംഗ്ലൂരിന്റെ ലക്ഷ്യം

Previous article“ഇനി ശ്രേയസിനെതിരെ ആരും ഷോട്ട് ബോൾ ഏറിയരുത്, ആ ദിവസങ്ങൾ പോയി മറഞ്ഞു”- മുഹമ്മദ്‌ കൈഫ്‌.
Next article“അശ്വിന് മുമ്പ് ധോണി ക്രീസിൽ എത്തണമായിരുന്നു, 9ആം നമ്പറിൽ കളിക്കേണ്ട താരമല്ല”, മുൻ ഇന്ത്യൻ താരങ്ങൾ.