ഇമ്പാക്ട് പ്ലയർ നിയമം ഓൾറൗണ്ടർമാരെ ഇല്ലാതാക്കുന്നു. വിമർശനവുമായി രോഹിത് ശർമ.

rohit sharma

കഴിഞ്ഞ സമയങ്ങളിൽ ഐപിഎൽ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഇതിൽ വിപ്ലവകരമായ മാറ്റം തന്നെ സൃഷ്ടിച്ച ഒന്നായിരുന്നു ഇമ്പാക്ട് പ്ലെയർ നിയമം. പക്ഷേ ഈ നിയമത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയരുകയുണ്ടായി.

പലപ്പോഴും ഇമ്പാക്ട് പ്ലെയർ നിയമം ബാറ്റിംഗിനെ സഹായിക്കുന്ന ഒന്നു മാത്രമാണ് എന്ന് എക്സ്പെർട്ടുകൾ അടക്കം പറയുകയുണ്ടായി. ഇപ്പോൾ ഇമ്പാക്ട് പ്ലെയർ നിയമത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്.

ഇമ്പാക്ട് പ്ലയർ നിയമപ്രകാരം പ്ലെയിങ് ഇലവനിൽ നിന്ന് ഒരു താരത്തെ മാറ്റിനിർത്താനും മറ്റൊരാളെ കളത്തിൽ ഇറക്കാനും സാധിക്കും. ഇതിന്റെ ചില പോരായ്മകൾ തുറന്നുകാട്ടിയാണ് രോഹിത് രംഗത്തെത്തിയത്.

ഇമ്പാക്ട് പ്ലെയർ നിയമം ഒരുപാട് പരോക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് രോഹിത് ശർമ പറയുന്നു. ഓൾ റൗണ്ടർമാർക്ക് വളരാനുള്ള വലിയ സാധ്യതയാണ് ഇമ്പാക്ട് പ്ലെയർ നിയമം ഇല്ലാതാക്കുന്നത് എന്ന് രോഹിത് പറഞ്ഞു. ശിവം ദുബെയെയും വാഷിംഗ്ടൺ സുന്ദറിനെയും പോലെയുള്ള താരങ്ങൾക്ക് തങ്ങളുടെ ഓൾറൗണ്ട് പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വരുന്നത് ഇമ്പാക്ട് പ്ലെയർ നിയമ പ്രകാരമാണ് എന്ന് രോഹിത് ചൂണ്ടിക്കാട്ടുന്നു.

ടീമിലേക്ക് ഒരു സ്പെഷ്യലിസ്റ്റ് ബോളറെയും സ്പെഷ്യലിസ്റ്റ് ബാറ്ററെയും കൊണ്ടുവരാനുള്ള അവസരമാണ് ഈ നിയമം ഒരുക്കുന്നത്. അതിനാൽ തന്നെ രണ്ടു ജോലികളും ചെയ്യുന്ന ഓൾറൗണ്ടർമാരുടെ പ്രാധാന്യം ഇല്ലാതാവുകയാണ് എന്നും രോഹിത് ചൂണ്ടിക്കാട്ടി.

See also  വീണ്ടും കളി മറന്ന് സഞ്ജു. കൊൽക്കത്തയ്ക്കെതിരെ മോശം ബാറ്റിങ് പ്രകടനം.

“ഇമ്പാക്ട് പ്ലെയർ നിയമത്തിന്റെ വലിയൊരു ആരാധകനായി ഞാൻ മാറിയിട്ടില്ല. സത്യസന്ധമായി പറഞ്ഞാൽ ഇമ്പാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്. വാഷിംഗ്ടൺ സുന്ദറിനെയും ശിവം ദുബെയെയും പോലെയുള്ള താരങ്ങൾക്ക് പന്തറിയാൻ ഈ നിയമപ്രകാരം സാധിക്കുന്നില്ല. നമ്മളെ സംബന്ധിച്ച് അതൊരു നല്ല കാര്യമല്ല. മത്സരങ്ങളിൽ 12 താരങ്ങൾ മൈതാനത്ത് ഇറങ്ങുന്നതിനാൽ തന്നെ വലിയ എന്റർടൈൻമെന്റ് ഉണ്ടാവുന്നുണ്ട്. മാത്രമല്ല ഒരുപാട് അവസരങ്ങളും അത് തുറന്നു തരുന്നു എന്നു പറയാതിരിക്കാനാവില്ല.”- രോഹിത് ശർമ പറഞ്ഞു.

ഹർദിക് പാണ്ഡ്യ അടക്കമുള്ള മുൻനിര ഓൾറൗണ്ടർമാരുടെ കാര്യത്തിലും ഇമ്പാക്ട് പ്ലെയർ നിയമം ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനായി പന്തുകൊണ്ടും ബാറ്റ് കൊണ്ടും അത്ഭുതങ്ങൾ കാട്ടിയിരുന്ന താരമാണ് ഹർദിക് പാണ്ഡ്യ. എന്നാൽ ഐപിഎല്ലിൽ ഇമ്പാക്ട് പ്ലെയർ നിയമം വന്നതോടെ ഹർദ്ദിക്കും ബോളിങ്ങിൽ പിന്നിലേക്ക് പോയിരിക്കുന്നു. ഇത്തരത്തിൽ ഓൾറൗണ്ടർമാരെ ഇമ്പാക്ട് പ്ലെയർ നിയമം നല്ല രീതിയിൽ ബാധിക്കുന്നുണ്ട് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഇതിനെതിരെയാണ് രോഹിത് ശർമ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Scroll to Top