“ഇനി ശ്രേയസിനെതിരെ ആരും ഷോട്ട് ബോൾ ഏറിയരുത്, ആ ദിവസങ്ങൾ പോയി മറഞ്ഞു”- മുഹമ്മദ്‌ കൈഫ്‌.

2 വർഷങ്ങൾക്ക് മുമ്പ് ഷോട്ട് ബോളിൽ ഏറ്റവുമധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ബാറ്ററാണ് ശ്രേയസ് അയ്യര്‍. നിരന്തരമായി ഷോർട്ട് ബോളുകളിൽ പരാജയപ്പെടുന്നതിനാൽ അയ്യർക്ക് ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടുകയുണ്ടായി. എന്നാൽ ബൗൺസറുകൾക്കെതിരെയുള്ള തന്റെ ദൗർബല്യം കൃത്യമായി മനസ്സിലാക്കിയ അയ്യർ ആഭ്യന്തര ക്രിക്കറ്റിലേക്ക് എത്തുകയും അവിടെ നിരന്തരമായ പരിശീലനത്തിലൂടെ ഷോട്ട് ബോളുകളെ നന്നായി നേരിടാൻ തയ്യാറാവുകയും ചെയ്തു. ശേഷം ഇപ്പോൾ ഷോട്ട് ബോളുകൾക്കെതിരെ വലിയ ആക്രമണമാണ് ശ്രേയസ് പുറത്തുവിടുന്നത്. പഞ്ചാബിന്റെ ഗുജറാത്തിനെതിരായ മത്സരത്തിലും ശ്രേയസിന്റെ ഈ ആക്രമണം കാണുകയുണ്ടായി. ഇതേപ്പറ്റിയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ് സംസാരിക്കുന്നത്.

ഗുജറാത്തിനെതിരായ മത്സരത്തിൽ 42 പന്തുകളിൽ 97 റൺസായിരുന്നു ശ്രേയസ് സ്വന്തമാക്കിയത്. 9 സിക്സറുകളും 5 ബൗണ്ടറികളുമാണ് താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഈ മത്സരത്തിനിടെ പലപ്പോഴും ബോളർമാർ ഷോട്ട് ബോളുകൾ ശ്രേയസിനെതിരെ എറിയാൻ നോക്കിയെങ്കിലും, അതിനെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. ഇതിന് ശേഷം ഇപ്പോൾ ബോളർമാർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് കൈഫ്. ശ്രേയസിനെതിരെ ഇനി ഷോർട്ട് ബോളുകൾ എറിയുമ്പോൾ ബോളർമാർ ശ്രദ്ധിക്കണം എന്നാണ് കൈഫ് പറയുന്നത്. ഇപ്പോൾ അവന് കൃത്യമായി ഷോർട്ട് ബോളുകൾക്കെതിരെ പ്രതികരിക്കാൻ സാധിക്കുന്നുണ്ട് എന്ന് കൈഫ് കൂട്ടിച്ചേർത്തു.

“ഈ സാഹചര്യത്തിൽ ശ്രേയസ് അയ്യർക്കെതിരെ ഷോട്ട് ബോളുകൾ എറിയുന്ന കാര്യം ബോളർമാർ മറക്കുന്നതാണ് നല്ലത്. കാരണം ഷോട്ട് ബോളുകൾക്കെതിരെ അവൻ ബുദ്ധിമുട്ടിയിരുന്ന ദിവസങ്ങൾ അവസാനിച്ചു. ഇപ്പോൾ ബൗൺസ് എറിയുമ്പോൾ അവൻ ഭയപ്പെടുന്നില്ല. ക്രീസിൽ പിന്നിലേക്ക് പോകുന്നില്ല. തന്റെ ദൗർബല്യത്തെ തന്റെ ശക്തിയാക്കി മാറ്റാൻ അവന് സാധിച്ചു. ഷോർട്ട് പിച്ച് ബോളുകൾ അവനെ ബാധിക്കുന്നില്ല.”- മുഹമ്മദ് കൈഫ് പറഞ്ഞുവയ്ക്കുന്നു.

തന്റെ പുതിയ ഫ്രാഞ്ചൈസിയ്ക്കായുള്ള ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ചവച്ചാണ് ശ്രേയസ് അയ്യർ ആരംഭിച്ചത്. മത്സരത്തിൽ തെല്ലും ഭയമില്ലാതെയാണ് ശ്രേയസ് ആക്രമണം അഴിച്ചുവിട്ടത്. ഈ ഐപിഎലിൽ ഉടനീളം ഈ രീതിയിൽ തന്നെ മുന്നോട്ട് പോകാനാണ് ശ്രേയസ് അയ്യരുടെ തീരുമാനം. മുൻപ് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ക്യാമ്പയിനിലും ഇത്തരത്തിൽ തെല്ലും ഭയപ്പാടില്ലാതെ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ ശ്രേയസ് ശ്രമിച്ചിരുന്നു. ആദ്യ മത്സരത്തിൽ പഞ്ചാബിനെ വിജയത്തിൽ എത്തിക്കുന്നതിൽ ശ്രേയസിന്റെ ഇന്നിംഗ്സ് വലിയ പങ്കുവഹിച്ചു.

Previous articleപുലികളെ മടയിൽ ചെന്ന് തോൽപിച്ച് ലക്നൗ. ഹൈദരാബാദിന് മേൽ ആറാടി പൂരനും കൂട്ടരും.