ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി, പഞ്ചാബ് ടീമുകൾക്കായി കളിച്ച താരമാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്. 2008 മുതൽ 2015 വരെയുള്ള ഐപിഎൽ സീസണുകളിലായിരുന്നു സേവാഗ് കളിച്ചിരുന്നത്. 14 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2728 റൺസാണ് സേവാഗ് സ്വന്തമാക്കിയിരുന്നത്. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച 10 ബാറ്റർമാരെ തിരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് വീരേന്ദർ സേവാഗ്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഐക്കൺ താരങ്ങളായ സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ശുഭമാൻ ഗിൽ എന്നിവരെയൊക്കെ ഒഴിവാക്കിയാണ് സേവാഗ് ഈ ലിസ്റ്റ് പുറത്തുവിട്ടത്. ആരൊക്കെയാണ് സേവാഗിന്റെ ലിസ്റ്റിൽ വരുന്ന 10 മികച്ച ബാറ്റർമാർ എന്ന് പരിശോധിക്കാം.
“ആദ്യമായി ഞാൻ പറയുന്ന പേര് സച്ചിൻ ടെണ്ടുൽക്കറുടെതാണ്. ഒരിക്കലും അദ്ദേഹത്തെ നമുക്ക് മറക്കാൻ സാധിക്കില്ല. കാരണം തന്റേതായ രീതിയിൽ ഒരുപാട് മത്സരങ്ങളിൽ ഐപിഎല്ലിൽ വിജയം സ്വന്തമാക്കാൻ സച്ചിന് സാധിച്ചിട്ടുണ്ട്. ഒരുപാട് കിരീടങ്ങളും സച്ചിന് ലഭിച്ചിട്ടുണ്ട്. രണ്ടാം നമ്പരിൽ ഞാൻ പറയുന്നത് വിരാട് കോഹ്ലിയുടെ പേരാണ്. കഴിഞ്ഞ 18 വർഷങ്ങളായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി കളിക്കുന്ന താരമാണ് വിരാട് കോഹ്ലി. ഇതുവരെയും ഒരു കിരീടം സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടില്ല. പക്ഷേ പലതവണ ഓറഞ്ച് ക്യാപ്പ് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്.”- സേവാഗ് പറയുന്നു.
“ഐപിഎല്ലിലെ മൂന്നാമത്തെ മികച്ച താരമായി ഞാൻ തിരഞ്ഞെടുക്കുന്നത് രോഹിത് ശർമയെയാണ്. മുംബൈ ഇന്ത്യൻസിന്റെ നായകനായിരുന്നു രോഹിത് ശർമ. 5 തവണ ടീമിനെ കിരീടം ചൂടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. പിന്നീടുള്ളത് സുരേഷ് റെയ്നയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്ഥിരതയോടെ ബാറ്റ് ചെയ്യാൻ റെയ്നയ്ക്ക് സാധിച്ചിട്ടുണ്ട്. എല്ലാ വർഷവും 400ലധികം റൺസ് സ്വന്തമാക്കാൻ റെയ്നയ്ക്ക് സാധിച്ചിരുന്നു. ചെന്നൈയെ സംബന്ധിച്ച് റെയ്ന ഒരു നിർണായക ഘടകം തന്നെയായിരുന്നു.”
‘അതിന് ശേഷമുള്ള താരം അവരുടെ തന്നെ നായകനായ മഹേന്ദ്ര സിംഗ് ധോണിയാണ്. ചെന്നൈയുടെ നായകനെന്ന നിലയിൽ ഒരുപാട് വിജയങ്ങൾ സ്വന്തമാക്കാൻ ധോണിയ്ക്ക് സാധിച്ചു. ഒരുപാട് ഫൈനൽ മത്സരങ്ങളിൽ ധോണി കളിച്ചിട്ടുണ്ട്. ഒരുപാട് മത്സരങ്ങൾ അദ്ദേഹം ഫിനിഷ് ചെയ്തിട്ടുണ്ട്.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
“പിന്നീടുള്ള ഒരു താരം ശിഖർ ധവാനാണ് അവിസ്മരണീയ ബാറ്ററാണ് അവൻ. എനിക്കൊപ്പം ഓപ്പണിങ് ഇറങ്ങാൻ അവന് സാധിച്ചിട്ടുണ്ട്. ആദ്യം ഡൽഹിയ്ക്കൊപ്പം കളിച്ച ധവാൻ പിന്നീട് പല ടീമുകളിലേക്ക് മാറുകയായിരുന്നു. ശേഷം ഗൗതം ഗംഭീർ എന്റെ ലിസ്റ്റിലുണ്ട്. 2 ട്രോഫികൾ സ്വന്തമാക്കിയ താരമാണ് ഗംഭീർ. ഡൽഹിയ്ക്കും കൊൽക്കത്തയ്ക്കും വേണ്ടി അവൻ കളിച്ചിട്ടുണ്ട്. ശേഷമുള്ളത് എന്റെ പേരാണ്. വീരേന്ദർ സേവാഗ്. ഡൽഹിയുടെ ബാറ്ററായി ഞാൻ കളിച്ചിരുന്നു. ഐപിഎല്ലിന്റെ ആദ്യ 3 സീസണുകളിലും സെമി ഫൈനലിൽ കളിക്കാൻ എനിക്ക് സാധിച്ചിരുന്നു. പിന്നീടുള്ള വ്യക്തി രാഹുലാണ്. ഒരുപാട് ടീമുകൾക്കൊപ്പം രാഹുൽ കളിച്ചിട്ടുണ്ട്. യൂസഫ് പത്താനാണ് എന്റെ അവസാനത്തെ ബാറ്റർ. രാജസ്ഥാനായി ഏറ്റവും വേഗതയിൽ സെഞ്ചുറി സ്വന്തമാക്കിയ താരമാണ് യൂസഫ്. അനായാസം സിക്സറുകൾ സ്വന്തമാക്കാൻ അവന് സാധിച്ചിരുന്നു. ഈ 10 പേരാണ് എന്റെ ഏറ്റവും മികച്ച ഐപിഎൽ ബാറ്റർമാർ”- സേവാഗ് പറഞ്ഞുവയ്ക്കുന്നു.