സഞ്ചുവും ധോണിയും ഉണ്ടായിരുന്നെങ്കില്‍ ? റിഷഭ് പന്തിന്‍റെ കീപ്പിങ്ങ് ദുരന്തത്തിനെ വിമര്‍ശിച്ച് ആരാധകര്‍

sanju diving catch vs zim

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയോട് തോറ്റ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഇല്ലാതാകുന്നു. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ ശ്രീലങ്ക മറികടന്നു. ആദ്യം പാക്കിസ്ഥാനോട് തോറ്റതോടെ കണക്കുകള്‍ക്കൊപ്പം മറ്റ് ടീമുകളുടെ ജയ പരാജയങ്ങള്‍ കൂടി ഇന്ത്യക്ക് നോക്കേണ്ടി വരും

മത്സരത്തിന്‍റെ അവസാന ഓവറില്‍ വേണ്ടത് ഏഴ് റണ്‍സായിരുന്നു. അര്‍ഷദീപിന്‍റെ ആദ്യ രണ്ട് പന്തുകളില്‍ ഓരോ റണ്‍ വീതം. മൂന്നാം പന്തില്‍ രണ്ട് റണ്‍സ്. നാലാം പന്തില്‍ വീണ്ടും സിംഗിള്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍. അഞ്ചാം പന്തില്‍ ലങ്കന്‍ താരത്തിനു പന്ത് മിസ്സായെങ്കിലും താരങ്ങള്‍ റണ്ണിനായി ഓടി. റിഷഭിന്റെ ത്രോ സ്റ്റംപില്‍ കൊണ്ടില്ല.

പന്ത് കയ്യിലെടുത്ത അര്‍ഷ്ദീപ് നോണ്‍സ്‌ട്രൈക്കിലെ സ്റ്റംപിനെ ലക്ഷ്യമാക്കി എറിഞ്ഞെങ്കിലും, ഉന്നം തെറ്റി. ഓവര്‍ ത്രോ മുതലാക്കിയ ലങ്ക വിജയം നേടിയടെത്തു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
Fb Yg72aMAAMyMR

തോല്‍വിക്ക് പിന്നാലെ റിഷഭ് പന്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഒരു കൂട്ടര്‍. സഞ്ചുവിന്‍റെയും ധോണിയുടേയും കീപ്പിങ്ങ് കണ്ടു പഠിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തോല്‍വിക്ക് പിന്നാലെ സഞ്ചുവിന്‍റെയും ധോണിയുടേയും കീപ്പിങ്ങ് വീഡിയോകള്‍ ട്രെന്‍റിങ്ങായി.

Scroll to Top