മകളുടെ അഞ്ചാം പിറന്നാള്‍ ജഡേജ ദമ്പതികള്‍ ആഘോഷിച്ചത് ഇങ്ങനെ. കൈയ്യടികളുമായി ക്രിക്കറ്റ് ലോകം

jadeja and wife

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്ക് ഐപിഎൽ 2022 ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം മറക്കാനാഗ്രഹിക്കുന്ന ഓര്‍മ്മകളാണ് ഉണ്ടായത്‌. പാതിവഴിയില്‍ ക്യാപ്റ്റന്‍സി സ്ഥാനം ഉപേക്ഷിച്ച താരം, പിന്നീട് പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താവുകയും ചെയ്തു. ഇപ്പോൾ കളിക്കളത്തിന് പുറത്ത് സമയം ചെലവഴിക്കുന്ന ജഡേജ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തന്റെ ശ്രദ്ധേയമായ സംരംഭത്തെക്കുറിച്ച് എല്ലാവര്‍ക്കും പങ്കുവച്ചു. മകളുടെ അഞ്ചാം പിറന്നാൾ വേളയിൽ താനും ഭാര്യ റിവാബ ജഡേജയും നിരാലംബരായ പെൺകുട്ടികളുടെ ക്ഷേമത്തിനായി എടുത്ത കാര്യത്തെക്കുറിച്ചാണ് ജഡേജയുടെ പോസ്റ്റ്.

ജഡേജ ദമ്പതികൾ ജാംനഗർ പോസ്റ്റ് ഓഫീസിൽ 101 സുകന്യ സമൃദ്ധി അക്കൗണ്ടുകൾ തുറക്കാൻ തീരുമാനിച്ചു. ഓരോ സുകന്യ സമൃദ്ധി അക്കൗണ്ടുകളിലും പ്രാരംഭ തുകയായി 11000 രൂപ നിക്ഷേപിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇതുവരെ എട്ട് വർഷത്തെ ഭരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ പ്രചോദനത്തിന് ദമ്പതികൾ നന്ദി പറഞ്ഞു. ഈ ഉദ്യമത്തിൽ നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻസ് സഹമന്ത്രിക്കും നന്ദി പറഞ്ഞു. മകൾ കുൻവാരിബശ്രീ നിധിനാബയുടെ അഞ്ചാം പിറന്നാൾ ദിനത്തിൽ ജഡേജയുടെ ഭാര്യ റിവാബ ജഡേജയാണ് ഇതിനായി മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിച്ചത്.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

ഇതാദ്യമായല്ല ജഡേജ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. കഴിഞ്ഞ വർഷം കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ, പ്രദേശത്തെ നിർദ്ധനരായ കുടുംബങ്ങൾക്ക് ജഡേജയുടെ സഹായം ലഭിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ജഡേജയുടെ സഹോദരി വെളിപ്പെടുത്തിയിരുന്നു.

“ലോക്ക്ഡൗൺ സമയത്ത്, ഞങ്ങൾ നിരവധി കുടുംബങ്ങളെ അവരുടെ വീടുകളിൽ റേഷൻ എത്തിച്ച് സഹായിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നതിനാൽ ജഡ്ഡു വ്യക്തിപരമായി ആളുകളുടെ വീടുകളിലേക്ക് പോയില്ലെങ്കിലും, ആവശ്യമുള്ള വീടുകളിൽ ഭക്ഷണം എത്തിക്കുന്നത് ഞങ്ങളുടെ ടീം ഉറപ്പാക്കി. എബിപിക്ക് നൽകിയ അഭിമുഖത്തിലാണ് നൈന ജഡേജ ഇക്കാര്യം പറഞ്ഞത്. സാമൂഹിക പ്രവർത്തനത്തിന്റെ പേരിൽ ജനശ്രദ്ധയാകർഷിക്കുന്നത് ജഡ്ഡുവിന് ഇഷ്ടമല്ല എന്നും നൈന കൂട്ടിച്ചേർത്തു.

Scroll to Top