എന്തുകൊണ്ട് അശ്വിനെ കളിപ്പിച്ചില്ലാ ? ന്യായീകരണവുമായി രാഹുല്‍ ദ്രാവിഡ്

Dravid and bumrah scaled

ഇംഗ്ലണ്ടിനെതിരെയുള്ള പുനംക്രമീകരിച്ച അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ 7 വിക്കറ്റ് തോല്‍വിയാണ് വഴങ്ങിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ റെക്കോഡ് ചേസാണ് ഇംഗ്ലണ്ട് നടത്തിയത്. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ വളരെ അനായാസമാണ് ഇന്ത്യന്‍ ബോളര്‍മാരെ നേരിട്ടത്. പ്ലേയിങ്ങ് ഇലവനില്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിനെ ഉള്‍പ്പെടുത്താനത് ഏറെ വിമര്‍ശനത്തിനു കാരണമായിരുന്നു.

എന്നാൽ മത്സര ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് അശ്വിനെ ഒഴിവാക്കിയത് ന്യായീകരിച്ചു. “അശ്വിനെ പോലെയുള്ള ഒരാളെ ഒരു ടെസ്റ്റ് മത്സരത്തിൽ പുറത്താക്കുന്നത് എളുപ്പമല്ല, പക്ഷേ ആദ്യ ദിവസം ഞങ്ങൾ വിക്കറ്റ് നോക്കുമ്പോൾ, അതിൽ പുല്ല് നിറഞ്ഞിരുന്നു, ഫാസ്റ്റ് ബൗളർമാർക്ക് തിളങ്ങാന്‍ ആവശ്യത്തിന് ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നി.” ടീമിന്റെ നിലപാട് ദ്രാവിഡ് വിശദീകരിച്ചു.

Ashwin bowling

ജാക്ക് ലീച്ചിനും ജഡേജയ്ക്കും വിക്കറ്റ് കൂടുതൽ സ്പിൻ നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കൂടാതെ, നിങ്ങൾ കാണുകയാണെങ്കിൽ, മത്സരത്തിൽ പന്തെറിഞ്ഞ ജാക്ക് ലീച്ചിന്റെയോ രവി ജഡേജയുടെയോ പന്തുകള്‍ അധികം സപിന്‍ ചെയ്തില്ലാ. ആദ്യ മൂന്ന് ദിവസങ്ങളിൽ കാലാവസ്ഥയും ഒരു പങ്കുവഹിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പിച്ചില്‍ കാര്യമായി വെയില്‍ ലഭിക്കാഞ്ഞത് അവസാന ദിനം വിള്ളലുകള്‍ വീണ് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുന്നത് തടഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ എല്ലാം വ്യത്യസ്തമാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്യം അൽപ്പം വ്യത്യസ്തമാണെന്ന് ദ്രാവിഡ് തുടർന്നു പറഞ്ഞു.

See also  "എന്നെ ഇനി അങ്ങനെ വിളിക്കരുത്.. ലജ്ജ തോന്നുന്നു."- വിരാട് കോഹ്ലിയുടെ വാക്കുകൾ.
342148

“ഒരു രണ്ടാം സ്പിന്നറെ കിട്ടിയാൽ അത് നല്ലതാവുമായിരുന്നു, പക്ഷേ ഉൾപ്പെടുത്തിയതിനെ ന്യായീകരിക്കാൻ അത് വേണ്ടത്ര ടേണ്‍ ചെയിതില്ലാ,” അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെക്കാള്‍ മികച്ച ക്രിക്കറ്റാണ് കാഴ്ചവെച്ചതെന്നും നാലാം ഇന്നിംഗ്സില്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ ഇന്ത്യക്ക് പന്തെറിയാമായിരുന്നുവെന്നും ദ്രാവിഡ് പറ‌ഞ്ഞു.

342164

കോച്ചിംഗ് സ്റ്റാഫിൽ മാറ്റം വരുത്തിയതിന് ശേഷം ഇന്ത്യ മൂന്ന് വിദേശ ടെസ്റ്റുകൾ കളിക്കുകയും മൂന്നിലും പരാജയപ്പെടുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിനെതിരെ അടുത്തിടെ സമാപിച്ച എഡ്ജ്ബാസ്റ്റൺ ടെസ്റ്റും.

ജൂലൈ ഏഴിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലാണ് ടീം ഇന്ത്യ അടുത്തതായി ഇംഗ്ലണ്ടിനെ നേരിടുക.

Scroll to Top