ബാസ്ബോള്‍ ടീമിന്‍റെ അവസ്ഥ. സൗത്താഫ്രിക്കന്‍ പേസാക്രമണത്തില്‍ വലഞ്ഞ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍.

ben stokes 2022

ഇംഗ്ലണ്ടിനെതിരെയുള്ള 3 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്താഫ്രിക്കക്ക് മേല്‍കൈ. മഴകാരണം ആദ്യ ദിനം നേരത്തെ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ്. 61 റണ്‍സുമായി ഒലി പോപ്പും റണ്ണൊന്നുമെടുക്കാതെ സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത സൗത്താഫ്രിക്കയുടെ തീരുമാനം പേസ് ബോളര്‍മാര്‍ ശരിവച്ചു.

റബാഡ ഓപ്പണര്‍മാരെ മടക്കി അയച്ചതിനു പിന്നാലെ മാര്‍ക്കോ യാന്‍സനും നോര്‍ക്കിയയും എത്തിയതോടെ ഇംഗ്ലണ്ട് തകര്‍ന്നു വീണു. അലക്സ് ലീസ് (5) സാക്ക് ക്രൗളി (9) ജോ റൂട്ട് (8) ബെയര്‍സ്റ്റോ (0) എന്നിവര്‍ വേഗം പോയതോടെ ഇംഗ്ലണ്ട് 55 ന് 4 എന്ന നിലയിലായി. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബെന്‍ സ്റ്റോക്ക്സും ഒലി പോപ്പും ചേര്‍ന്ന് 45 റണ്‍സ് കൂട്ടിചേര്‍ത്തു.

344338

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിനെ (20) പുറത്താക്കി നോര്‍ക്കിയ ബ്രേക്ക് ത്രൂ നല്‍കി. തോട്ടു പിന്നാലെ 6 റണ്‍സെടുത്ത ബെന്‍ ഫോക്സും മടങ്ങി. അര്‍ദ്ധസെഞ്ചുറി നേടിയ ഒലി പോപ്പ് മാത്രമാണ് സൗത്താഫ്രിക്കന്‍ പേസാക്രമണത്തെ ചെറുത്ത് നിന്നത്. നോര്‍ക്കിയ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാഡ് 2 ഉം യാന്‍സന്‍ ഒരു വിക്കറ്റും വീഴ്ത്തി.

Read Also -  ചരിത്ര താളുകളില്‍ ഇടം നേടി സഞ്ചു സാംസണ്‍. ബട്ട്ലര്‍ പിന്നാലെയുണ്ട്.
344334

മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ പദ്ധതിയെ പ്രോട്ടീസ് നായകന്‍ ഡീന്‍ എല്‍ഗര്‍ തള്ളിപ്പറഞ്ഞിരുന്നു. ബാസ്‌ബോള്‍ അധികകാലം വാഴില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഡീനും ദക്ഷിണാഫ്രിക്കന്‍ ടീമും ബാസ്‌ബോളിനെക്കുറിച്ച് സംസാരിക്കുവാന്‍ താല്പര്യപ്പെടുന്നില്ലെന്ന് പറയുമെങ്കിലും മുഴുവന്‍ സമയവും അതിനെക്കുറിച്ച് തന്നെ സംസാരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നും സ്റ്റോക്‌സ് തിരിച്ചടിച്ചിരുന്നു. എന്തായാലും ഡീന്‍ എല്‍ഗാറിന്‍റെ വാദങ്ങള്‍ ശരിയാകുന്നതാണ് കണ്ടത്.

Scroll to Top