വേദനയോടെ ഗ്രൗണ്ടില്‍ നിന്നും വിടവാങ്ങല്‍. ഇംഗ്ലണ്ടിനു വന്‍ തിരിച്ചടി

PicsArt 11 06 11.10.34 scaled

ഐസിസി ടി20 ലോകകപ്പില്‍ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ഇംഗ്ലണ്ടിനു വന്‍ തിരിച്ചടി. സൗത്താഫ്രിക്കക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് പരിക്കേറ്റ് ബാറ്റിംഗ് പൂര്‍ത്തിയാക്കതെ മടങ്ങി. അഞ്ചാം ഓവറിലാണ് ജേസണ്‍ റോയ് പരിക്കേറ്റതോടെ മടങ്ങിയത്.

റണ്‍സ് ഓടിയെടുക്കാന്‍ വിഷമിച്ച ജേസണ്‍ റോയിനെ ശുശ്രൂക്ഷിക്കാന്‍ ഫിസിയോ ഓടിയെത്തി. ആ സമയത്ത് വേദന കടിച്ചമര്‍ത്തി ജേസണ്‍ റോയി ഗ്രൗണ്ടില്‍ കിടന്നു. നടക്കാന്‍ പ്രയാസപ്പെട്ട ഇംഗ്ലണ്ട് ഓപ്പണറെ രണ്ട് പേര്‍ താങ്ങിയാണ് ഡ്രസിങ്ങ് റൂമിലേക്ക് കൊണ്ടു പോയത്. പരിക്കേറ്റ താരത്തിനു പകരം മൊയിന്‍ അലി ബാറ്റ് ചെയ്യാന്‍ എത്തി.

മത്സരത്തില്‍ മികച്ച ഫോമിലായിരുന്നു ജേസണ്‍ റോയി. 15 പന്തില്‍ 4 ഫോറടക്കം 20 റണ്‍സാണ് റോയി നേടിയത്. ടൂര്‍ണമെന്‍റില്‍ 5 മത്സരങ്ങളില്‍ നിന്നായി 120 റണ്‍സാണ് ഇംഗ്ലണ്ട് ഓപ്പണറുടെ സമ്പാദ്യം. വരാനിരിക്കുന്ന സെമിഫൈനലില്‍ ജേസണ്‍ റോയുടെ സേവനം ലഭ്യമാകില്ലാ എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇംഗ്ലണ്ട് ഡെത്ത് ബൗളര്‍ ടൈമല്‍ മില്‍സും പരിക്കേറ്റ് പുറത്തായിരുന്നു.

See also  IPL 2024 : ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് ഇത്തവണ മുംബൈ ഇന്ത്യന്‍സിനായി കളിക്കില്ലാ. 50 ലക്ഷത്തിനു മറ്റൊരു താരം സ്ക്വാഡില്‍
Scroll to Top