ഐപിൽ താരലേലത്തിൽ സ്മിത്തിനെ തുടക്കത്തിലേ ലേലം വിളിച്ചത് മാക്സ്‌വെല്ലിനെ ചെന്നൈ സ്വന്തമാക്കുന്നത് തടയുവാൻ : ബാംഗ്ലൂരിന്റെ രഹസ്യ പദ്ധതിയുടെ വീഡിയോ കാണാം

images 2021 02 23T182855.261 1

ഫെബ്രുവരി 18ന്  ചെന്നൈയിൽ നടന്ന താരലേലം ഏറെ
ആവേശകരമായിരുന്നു .പതിവ് പോലെ ഓസ്‌ട്രേലിയൻ താരങ്ങളെ ലേലത്തിൽ സ്വന്തമാക്കുവാൻ ടീമുകൾ മത്സരിച്ചപ്പോൾ ചില പ്രമുഖ ഓസീസ് താരങ്ങളെ വാങ്ങുവാനും ആരും തയ്യാറായില്ല .ഓസീസ് ലിമിറ്റഡ് ഓവർ നായകൻ ആരോൺ ഫിഞ്ച് അത്തരത്തിൽ ഒരു താരമായി ഇത്തവണത്തെ  ലേലത്തിൽ .

എന്നാൽ ഐപിഎല്‍ താരലേലത്തില്‍ മുന്‍ ഓസ്ട്രേലിയന്‍ നായകനും കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനുമായിരുന്ന സ്റ്റീവ് സ്മിത്തിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ലേലം വിളിച്ചത് മറ്റൊരു ഓസേ്ട്രേലിയന്‍ താരമായ ഗ്ലെന്‍ മാക്സ്‌വെല്‍ ചെന്നൈ ടീമിലെത്തുന്നത് തടയാന്‍ വേണ്ടി എന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ  പുറത്തുവരുന്നത് . താരലേലത്തില്‍ സ്മിത്തിനുവേണ്ടി നടക്കാനിടയുള്ള ലേലം വിളിയുടെ റിഹേഴ്സല്‍ വരെ നടത്തിയാണ് ബാംഗ്ലൂര്‍ ടീം ലേലത്തിനായി  തയ്യാറായി എത്തിയത്.

ബാംഗ്ലൂര്‍ ടീമിന്‍റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസ്സണിന്‍റെ നേതൃത്വത്തിലായിരുന്നു സ്റ്റീവ്  സ്മിത്തിനെ ലേലത്തിൽ  ആദ്യം വിളിച്ച്  പിന്നീട് ചെന്നൈ ഏറ്റുപിടിക്കുമ്പോള്‍ ഒഴിവാക്കുക എന്ന തന്ത്രം ബാംഗ്ലൂര്‍ പ്ലാൻ ചെയ്തത് .ചെന്നൈ സ്റ്റീവ് സ്മിത്തിനായി രംഗത്ത് വരും എന്നായിരുന്നു ബാംഗ്ലൂർ ചിന്തിച്ചത് . ഇതിന്‍റെ വീഡിയോ ആര്‍സിബി ടീം  ഇന്ന് പുറത്തുവിട്ടു.
ക്രിക്കറ്റ് ലോകത്തിലിപ്പോൾ ഏറെ ചർച്ചചെയ്യുകയാണ് ബാംഗ്ലൂരിന്റെ ഈ തന്ത്രത്തെ .

സ്മിത്തിനായുള്ള ലേലം വിളിയുടെ റിഹേഴ്സലില്‍ മൈക്ക് ഹെസ്സണ്‍ പറയുന്നത്, സ്മിത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്സാണ് പ്രധാനമായും രംഗത്തെത്താന്‍ സാധ്യതയുള്ള ടീം. അതുകൊണ്ടുതന്നെ സ്മിത്തിനുവേണ്ടി ചെന്നൈ ടീമുമായി ലേലം വിളിച്ച് മത്സരിച്ച് ഒടുവില്‍ അദ്ദേഹത്തെ അവര്‍ക്ക് വിട്ടുകൊടുക്കുക എന്നതായിരുന്നു ബാംഗ്ലൂരിന്‍റെ തന്ത്രം. പരമാവധി നാല്  കോടി രൂപയാകും മുൻ ഓസീസ് നായകൻ കൂടിയായ സ്മിത്തിന് ലേലത്തില്‍ ലഭിക്കുക എന്നാണ് ബാംഗ്ലൂർ പദ്ധതിയിട്ടത് .2 കോടി  രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന   സ്മിത്തിന്‍റെ  ലേലം ആരംഭിച്ചപ്പോൾ  തന്നെ  ഈ തുകക്ക് ആദ്യം ബാംഗ്ലൂരായിരുന്നു. എന്നാല്‍ 2.20 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് രംഗത്തെത്തിയതോടെ ബാംഗ്ലൂര്‍ പിന്‍മാറി. മറ്റാരും സ്മിത്തിനായി  മത്സരിച്ചതും  ഇല്ല .ഇതോടെ ലേലത്തിൽ അനായാസം  സ്റ്റീവ് സ്മിത്തിനെ ഡൽഹി ക്യാപിറ്റൽസ് കരസ്ഥമാക്കി .

See also  സഞ്ജുവും പന്തുമല്ല, അവനാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ ചോയ്സ് കീപ്പർ. മുൻ ന്യൂസിലന്‍റ് താരം പറയുന്നു.

സ്റ്റീവ് സ്മിത്തിനെ ചെന്നൈ സ്വന്തമാക്കി കഴിഞ്ഞാല്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെ സ്വന്തമാക്കാനുള്ള ചെന്നൈയുടെ സാധ്യത  ഏറെക്കുറെ ഇല്ലാാതക്കാന്‍ കഴിയുമെന്നായിരുന്നു ബാംഗ്ലൂരിന്‍റെ കണക്കുക്കൂട്ടല്‍. കാരണം സ്മിത്തിനെ ചെന്നൈ സ്വന്തമാക്കിയാല്‍ പിന്നെ അവര്‍ക്ക് മാക്സ്‌വെല്ലിനായി ഉയര്‍ന്ന തുക മുടക്കാനാവില്ലെന്നായിരുന്നു ബാംഗ്ലൂരിന്‍റെ വിലയിരുത്തല്‍. അതുകൊണ്ടാണ് ബാംഗ്ലൂരിന് സ്മിത്തില്‍ താല്‍പര്യമില്ലാതിരുന്നിട്ടും ആദ്യം ലേലം വിളി തുടങ്ങിവെച്ചത്. ഇനി അഥവാ മറ്റൊരു ടീമും താരത്തെ  അടിസ്ഥാനവിലയില്‍ കൂടുതല്‍ നല്‍കി സ്മിത്തിനെ സ്വന്തമാക്കാന്‍ രംഗത്തു വന്നില്ലെങ്കിലും രണ്ട് കോടി രൂപക്ക് സ്മിത്ത് ബാംഗ്ലൂര്‍ ടീമിലെത്തിയാല്‍ ലോകം അത് ടീമിന് നഷ്ട്ടം അല്ലെന്നും  മൈക്ക് ഹെസ്സണ്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട് .

ലേലത്തിൽ ചെന്നൈ ,രാജസ്ഥാൻ  ടീമുകൾക്കൊപ്പം വാശിയേറിയ ലേലം വിളിക്കൊടുവില്‍ 14.25 കോടി രൂപ നല്‍കിയാണ് ബാംഗ്ലൂര്‍ മാക്സ്‌വെല്ലിനെ ടീമിലെത്തിച്ചത്. ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണെ 15 കോടി നല്‍കിയും ബാംഗ്ലൂര്‍  സ്‌ക്വാഡിൽ എത്തിച്ചു .

വീഡിയോ കാണാം :








Scroll to Top