അവസാന സെഷനിൽ കളി മുടക്കി മഴ : 2 വിക്കറ്റ് നഷ്ടത്തിൽ ടീം ഇന്ത്യ

Rainjpg

ഓസ്‌ട്രേലിയ- ഇന്ത്യ അവസാന  ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ദിവസത്തെ കളിയുടെ  മൂന്നാം സെഷന്‍ മഴയയെ തുടര്‍ന്ന് ഉപേക്ഷിച്ചു. മൂന്നാം സെഷനില്‍ ഒരു പന്തുപോലും  എറിയുവാൻ  സാധിച്ചിരുന്നില്ല. ഇന്ത്യ ചായക്ക്  പിരിഞ്ഞതോടേ ഒപ്പം  മഴയെത്തി . ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 369നെതിരെ രണ്ടിന് 62 എന്ന  പരുങ്ങിയ നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശര്‍മ (44), ശുഭ്മാന്‍ ഗില്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ചേതേശ്വര്‍ പൂജാര (8), അജിന്‍ക്യ രഹാനെ (2) എന്നിവരാണ് ക്രീസില്‍.

രണ്ടാം ദിനം ഓസീസ് സ്കോറിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി രോഹിത് ,ഗിൽ സഖ്യം വളരെ കരുതലോടെയാണ് ബാറ്റിംഗ് ആരംഭിച്ചത് .എന്നാൽ ഇന്നിങ്സിന്റെ ഏഴാം  ഓവറിൽ തന്നെ പാറ്റ് കമ്മിൻസിന്റെ പന്തിൽ  സ്ലിപ്പിൽ സ്റ്റീവ്  സ്മിത്തിന് ക്യാച്ച് നൽകി  ഗിൽ മടങ്ങി . 7 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം .

എന്നാൽ മികച്ച ഷോട്ടുകളോടെ മുന്നേറിയ രോഹിത് ഒരുവേള മികച്ച സ്കോറിലേക്ക് എന്നൊരു തോന്നൽ ഉളവാക്കി .പക്ഷേ താരം  വിക്കറ്റ് വലിച്ച്‌ എറിയുകയായിരുന്നു .വ്യക്തിഗത സ്‌കോര്‍ 44ല്‍ നില്‍ക്കെ ലിയോണിനെതിരെ കൂറ്റനടിക്ക് ശ്രേമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ച് ഓടിയെടുത്തു. 
താരത്തെ ആറാം തവണയാണ് ടെസ്റ്റിൽ  ലിയോൺ പുറത്താക്കുന്നത് .മികച്ച തുടക്കം ലഭിച്ചിട്ടും രോഹിത്  അത് മുതലാക്കുവാനാവാതെ പുറത്തായത് ഇന്ത്യൻ ടീമിന് നിരാശ പകർന്നു .

See also  "ആ പഞ്ചാബ് താരത്തിന്റെ പ്രകടനം എന്നെ ഞെട്ടിച്ചു.. ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ് അവൻ"- തുറന്ന് പറഞ്ഞ് പാണ്ഡ്യ.

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ തീര്‍ന്നു. മര്‍നസ് ലബുഷെയ്‌നിന്റെ (108) സെഞ്ചുറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ടിം പെയ്ന്‍ (50), കാമറൂണ്‍ ഗ്രീന്‍ (47), മാത്യൂ വെയ്ഡ് (45) എന്നിവരും ഭേദപ്പട്ട പ്രകടനം പുറത്തെടുത്തിരുന്നു. രണ്ടാംദിനം ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത് വലംകൈയ്യൻ പേസർ  താക്കൂറിന്റെ സ്‌പെല്ലാണ്. ആദ്യദിനം കളി  അവസാനിക്കുമ്പോള്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയരുന്നു ഗ്രീന്‍- പെയ്ന്‍ സഖ്യം. അവര്‍ രണ്ടാം ദിവസവും തുടര്‍ന്നപ്പോള്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുമെന്ന് കരുതി. എന്നാല്‍ താക്കൂര്‍ ബ്രേക്ക് ത്രൂ നല്‍കി. പെയ്‌നിനെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു.

പിന്നീട് നിശ്ചിത ഇടവേളകളിൽ  വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളേഴ്‌സ് ഓസ്‌ട്രേലിയയെ
369 റൺസിൽ ഓൾഔട്ട്‌  ആക്കുകയായിരുന്നു . ഇന്ത്യക്കായി  ബൗളിങ്ങിൽ സുന്ദർ , നടരാജൻ ,താക്കൂർ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി .പേസ് ബൗളർ സിറാജ് ഒന്നാം ദിനം ഓപ്പണർ ഡേവിഡ് വാർണർ വിക്കറ്റ് നേടിയിരുന്നു .

എന്നാൽ ഇന്ത്യൻ ബൗളിങ്ങിൽ ഏറെ ശ്രദ്ധിക്കപെട്ടത്  അരങ്ങേറ്റ  താരങ്ങളുടെ പ്രകടനമാണ് .ഇടം കയ്യൻ
പേസർ  നടരാജൻ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ,സ്പിന്നർ വാഷിംഗ്‌ടൺ സുന്ദർ സ്മിത്തിന്റെ അടക്കം പ്രധാനപ്പെട്ട 3 വിക്കറ്റുകൾ കരസ്ഥമാക്കി .

Scroll to Top